Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oduvil Unnikrishnan

ആറാം തമ്പുരാന്‍റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനെ അടിക്കുക മാത്രമല്ല രഞ്ജിത്ത് ചെയ്തത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്  

ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിനു പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആലപ്പി അഷറഫ് വീണ്ടും.

ആറാം തമ്പുരാന്‍റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനെ ഒരു തമാശയുടെ പേരിൽ രഞ്ജിത്ത് അടിച്ചുവെന്നായിരുന്നു താൻ നേരത്തെ പറഞ്ഞിരുന്നതെന്നും എന്നാൽ അടിക്കുക മാത്രമല്ല അയാളുടെ നാഭിക്കു ചവിട്ടി നിലത്തിടുകയായിരുന്നുവെന്നും അഷറഫ് പറയുന്നു. അഹങ്കാരം തലയ്ക്കു കയറിയ മനുഷ്യനാണ് രഞ്ജിത്തെന്നും അഷറഫ് കുറ്റപ്പെടുത്തുന്നു.

രഞ്ജിത്തിന്‍റെ രതിവൈകൃത ലീലകളിൽ ആൺ പെൺ വ്യത്യാസം ഇല്ല എന്നു മാത്രമല്ല ട്രാൻസ്ജെൻഡേഴ്സും എന്തിന് ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ വരെ ഉണ്ടെന്നുള്ളതാണ് നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്ന സത്യമെന്നും ആലപ്പി പറയുന്നു.

‘‘ജീവിതം എന്ന പുസ്തകത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങൾ എവിടെയോ കീറി പോയിരിക്കുന്നു. കണക്കുകൂട്ടലുകൾ തകരുമ്പോൾ ജീവിതം അതിന്‍റെ വഴിക്ക് അങ്ങു പോകും.

അപ്പോൾ മനസിലാകും നാം ഈ കഥയിലെ എഴുത്തുകാർ മാത്രമല്ല വെറും കഥാപാത്രങ്ങൾ മാത്രമാണെന്ന്. ഉയർച്ചയുടെ പടവുകൾ താണ്ടിയ ശേഷം മൂക്കും കുത്തി പടുകുഴിയിൽ വീണ സംവിധായകൻ രഞ്ജിത്തിന്‍റെ ആരും അറിയാത്ത ചില സത്യങ്ങളിലേക്ക് നമുക്കു വീണ്ടും ഒന്നു കടന്നു ചെല്ലാം. 

പീഡന പരമ്പരയുടെ ക്ലൈമാക്സ് എന്നോണം പീഡന തമ്പുരാൻ സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ അഴിയെണ്ണിക്കൊണ്ടിരിക്കുകയാണ്. ശീതീകരിച്ച സ്യൂട്ട് റൂമിൽ മാത്രം ലീലാവിലാസങ്ങൾ അരങ്ങേറി തകർത്ത അയാൾ ഇന്നു കൊടും കുറ്റവാളികളോടൊപ്പം പരിവാരങ്ങൾ ആരും തന്നെ ഇല്ലാതെ നിലത്തു പായ വിരിച്ച്കൊതുക് കടിയും സഹിച്ചുകൊണ്ട് ഉറങ്ങുന്നു.

അത്യുന്നതങ്ങളിൽ വിരാജിച്ച ഒരു സംവിധായകന് ഇതുപോലൊരു അധഃപതനം ഉണ്ടാകുന്നത് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ്. അഹങ്കാരം അതിന്‍റെ മൂർധന്യാവസ്ഥയിൽ എത്തിയ സമയത്ത് അയാൾ നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, ‘എനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല’ എന്ന്. ഇത്തരം കാഴ്ചപ്പാടുള്ള ഒരാളെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പിടിച്ചിരുത്തിയത് പാർട്ടി സെക്രട്ടറിയുടെ മകൻ അസിസ്റ്റന്‍റ് ആയി കൂടെ ഉണ്ടായിരുന്നത് കൊണ്ടാകാം.

രഞ്ജിത്ത് പറയുന്നു, ‘ഞാൻ ആകെ ചെയ്യുന്ന ഒരു ക്രൈം എന്താണെന്നു വച്ചാൽ അതു സിനിമ ചെയ്യുന്നതാണെന്ന്’. 

എന്നാൽ സിനിമ എന്ന ക്രൈം ചെയ്തതിന്‍റെ പേരിലല്ല രഞ്ജിത്ത് ഇന്ന് അഴിയെണ്ണുന്നത്. മറിച്ച് സിനിമയുടെ മറവിൽ പീഡന ലീലകൾ അരങ്ങേറിയതിന്‍റെ പേരിലാണ്. അയാളുടെ രതി വൈകൃത ലീലകളിൽ ആൺ പെൺ വ്യത്യാസം ഇല്ല എന്ന് മാത്രമല്ല ട്രാൻസ്ജെൻഡേഴ്സും എന്തിന് ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ വരെ ഉണ്ടെന്നുള്ളതാണ് നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്ന സത്യം.

ഇയാൾ രചനയിൽ സംവിധാനത്തിലും അഭിനയത്തിലും ഒക്കെ ബഹു കേമനാണെങ്കിലും സ്വഭാവം വെറും തറയാണെന്നും മുഖം മൂടി അണിഞ്ഞ ഒരാളാണെന്നും അയാളുടെ ഉള്ളിൽ ഒരു ക്രിമിനൽ സ്വഭാവം ഉണ്ടെന്നും ആദ്യമായി പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതു ഞാനാണ്.

എന്നെ എതിർത്തുകൊണ്ടും അയാളെ ന്യായീകരിച്ചുകൊണ്ടും ചിലരൊക്കെ രംഗത്തു വന്നു. എങ്കിലും പിന്നീട് അവരുടെ ഒന്നും ഒരു പൊടി പോലും കാണാതെയായി. അതിനുള്ള കാരണം എന്തെന്ന് വച്ചാൽ ഞാൻ പറഞ്ഞതെല്ലാം നൂറു ശതമാനവും സത്യമാണെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെട്ടു എന്നുള്ളത് അവർ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

ഇനിയും ന്യായീകരിക്കാൻ നിന്നാൽ കൂടുതൽ നാറുമെന്ന് അവർക്കും ബോധ്യമായി. അന്ന് ഞാൻ പറഞ്ഞത് മലയാള സിനിമയിലെ പ്രതിഭാധനനും വയോവൃദ്ധനും എല്ലാവർക്കും പ്രിയങ്കരനുമായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണനോടു കാണിച്ച ക്രൂരതയെ കുറിച്ചായിരുന്നു. ഒരു ചെറിയ തമാശയുടെ പേരിൽ മദ്യപിച്ച് ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധു മനുഷ്യനെ ചെവിക്കല്ല് നോക്കി അടിച്ച് നിലത്തു വീഴ്ത്തി എന്നതായിരുന്നു. 

അടികൊണ്ട് വീണ ഒടുവിലാനെ എല്ലാവരും ചേർന്നു പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടുള്ള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ ദയനീയമായ മുഖം എന്‍റെ മുന്നിൽ തെളിഞ്ഞു നിൽക്കുകയാണ്.

ഈ സത്യം ഞാൻ വെളിപ്പെടുത്തിയപ്പോൾ പലരും എന്നോടു കമന്‍റിലൂടെ ചോദിച്ചു, അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല അവന്‍റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കാൻ പാടില്ലായിരുന്നോ എന്ന്, കോടികൾ മുടക്കി ആരംഭിച്ച ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന വേളയിൽ നടക്കുന്ന ഒരു പ്രശ്നം കൂടുതൽ വഷളാക്കുക എന്നതല്ല, എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കാനാണ് എല്ലാവരും ശ്രമിച്ചത്.

എല്ലാവരും ചേർന്നു പ്രശ്നം സമാധാനപരമായി അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ കയറി ഇടപെട്ട് പ്രശ്നം വഷളാക്കുന്നത് ന്യായമാണോയെന്നു നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ. 

ഞാൻ ഈ സംഭവം എന്‍റെ ചാനലിലൂടെ വെളിപ്പെടുത്തിയപ്പോൾ അതു കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് ‘ആറാം തമ്പുരാൻ’ എന്ന ചിത്രത്തിന്‍റെ നിർമാതാവായ ജി. സുരേഷ് കുമാർ ആയിരുന്നു.

സുരേഷ് കുമാർ എന്നോടു പറഞ്ഞത്, ഒരു കാര്യം പറയുമ്പോൾ അതു വളരെ കൃത്യമായി പറയേണ്ടതല്ലേ എന്നാണ്. അതെന്താണ് എന്തുപറ്റി എന്ന് ഞാൻ ചോദിച്ചപ്പോൾ സുരേഷ് പറയുന്നു, ഒടുവിലാൻ വീണത് അടി കൊണ്ടല്ല, അടിയുടെ കൂടെ നാഭിക്കിട്ട് ഒരു തൊഴി കൂടെ കൊടുത്തു. ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവിലാൻ വീണത്.

ആ ബഹളത്തിനിടയിൽ അതു ഞാൻ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്‍റെ നാഭിക്കിട്ടാണ് ചവിട്ടിയതെന്ന് ഓർക്കണം. അദ്ദേഹം അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. ആ സാധു മനുഷ്യന്‍റെ നിവൃത്തികേടും നിസഹായ അവസ്ഥയും കാരണമാണ് തുടർന്ന് ആ പടത്തിലും പിന്നീട് അയാളുടെ മറ്റൊരു പടത്തിലും അഭിനയിക്കാൻ നിർബന്ധിതനായത്. 

തന്നെയുമല്ല രഞ്ജിത്തിനെ പോലെയുള്ള ഒരാളെനേരിടാനുള്ള ശക്തിയും പ്രാപ്തിയും ആ പാവം മനുഷ്യന് ഉണ്ടായിരുന്നില്ല. സുരേഷ് കുമാർ ഒടുവിലാനെ അടിച്ച കാര്യം കൂടി എന്നോട് പറഞ്ഞപ്പോൾ ഇതുൾപ്പെടെ വീണ്ടും ചില സത്യങ്ങൾ കൂടി വെളിപ്പെടുത്താനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ.

അപ്പോഴേക്കും സുരേഷ് കുമാർ വീണ്ടും എന്നെ വിളിച്ചിട്ടു പറയുന്നു, താൻ ഇനി രഞ്ജിത്തിനെ ഒന്നും പറയല്ലേ, അയാൾ വലിയ അവശതയിലാണ്, കരൾ മാറ്റ ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. ഇനി അയാളെ വിട്ടേര്. അതുകൊണ്ടാണ് കൂടുതൽ പ്രതികരണങ്ങൾ ഞാൻ ഒഴിവാക്കിയത്.

മനുഷ്യനാണ് തെറ്റുകൾ പറ്റാം, ആ തെറ്റുകൾ ഏറ്റുപറഞ്ഞു തിരുത്തുന്നതിലാണ് കാര്യം. അതിനു മനസിൽ കുറച്ചു നന്മ വേണമെന്ന് മാത്രം. എല്ലാം തികഞ്ഞവരായി ഈ ഭൂമിയിൽ ആരും തന്നെ ഇല്ലല്ലോ.

തെറ്റുകളിൽനിന്നു തെറ്റുകളിലേക്ക് ഒരു ഘോഷയാത്ര തന്നെ നടത്തിയിരുന്ന അയാൾക്ക് അസുഖബാധിതനായി കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായപ്പോഴെങ്കിലും മാനസാന്തരം ഉണ്ടായിക്കാണും ചെയ്ത തെറ്റുകൾക്കൊക്കെ പശ്ചാത്തപിക്കുന്നുണ്ടാകും എന്നൊക്കെ വെറുതെ തെറ്റിദ്ധരിച്ചു.

എന്നാൽ, ആ ധാരണകളെ ഒക്കെ തിരുത്തി കുറിക്കുന്നതാണ് ഇപ്പോൾ അയാൾ നടത്തിയ പീഡനം. ഞാൻ ഇങ്ങനെയാണ്, എന്‍റെ ശൈലി ഇതാണ്, ഒരിക്കലും എന്‍റെ സ്വഭാവത്തിൽ മാറ്റം വരുത്തില്ല എന്ന് ഒരാൾ തീരുമാനിച്ചാൽ പിന്നെ വരുന്നതിനെ ഒക്കെ നേരിടുന്നതിനും അനുഭവിക്കുന്നതിനും അയാൾ യോഗ്യനാണ്. 

ഒടുവിലിനെ തല്ലി താഴെയിട്ടു എന്നത് മാത്രമാണല്ലോ നിങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത്. എന്നാൽ അയാൾ സിനിമാ രംഗത്തുള്ള പല പ്രമുഖരെയും തല്ലിയിട്ടുണ്ട്. ‘പാവക്കൂത്ത്’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ച് ഇന്നത്തെ ഒരു പ്രശസ്ത നിർമാതാവിനെയും കരണത്തടിച്ചും നാഭിക്കു ചവിട്ടിയും അയാൾ നിലത്തിട്ടിട്ടുണ്ട്.

അയാൾ ചെറുപ്പക്കാരൻ ആയിരുന്നിട്ട് പോലും പ്രതികരിക്കാതെ കണ്ണീരൊലിപ്പിച്ചു കൊണ്ടുപോയ ചരിത്രവും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിനു ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പേര് ഞാൻ ഇപ്പോൾ വെളിപ്പെടുത്താത്തത്.  ഒടുവിലാന്‍റെ സംഭവം അന്നു ഞാൻ വെളിപ്പെടുത്തിയതിന്‍റെ പിന്നാലെ അദ്ദേഹത്തിന്‍റെ സഹോദരൻ എനിക്കൊരു വോയിസ് മെസേജ് അയച്ചു. തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ അഷ്റഫേ എന്നായിരുന്നു. അത് ഞാൻ അതൊന്നും അന്നത്ര കാര്യമാക്കിയില്ല. 

എന്നാൽ, ഈ അടുത്ത കാലത്ത് രഞ്ജിത്തിൽനിന്ന് എനിക്ക് നേരെ മറ്റൊരു ഭീഷണി ഉയർന്നു വന്നു. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിൽ മോഹൻലാലിന് മസാല ദോശയും ചായയും ഒക്കെ കൊടുക്കുന്ന സപ്ലൈയർ ആയിട്ട് അഭിനയിച്ച ഹരി നമ്പൂതിരി ഈ ഇടയിൽ എന്നെ കാണാൻ വന്നിരുന്നു. അദ്ദേഹം എന്നോടു പറഞ്ഞു, ‘ഞാൻ രഞ്ജിത്തിന്‍റെ സെറ്റിൽനിന്നാണ് വരുന്നത് ഇനി എനിക്ക് അഷ്റഫ് ക്കായെ കൂടെ കണ്ടിട്ട് വേണം പോകാൻ എന്നു രഞ്ജിത്തിനോടു പറഞ്ഞു’. അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു പോലും, ‘അവനോട് പറഞ്ഞേര് ഇനി എന്‍റെ മുന്നിലൊന്നും വന്നു പെടരുതെന്ന്’.

ആ വിദേശ മലയാളിക്കാകട്ടെ ഈ ഒടുവിലാന്‍റെ വിഷയം ഒന്നും അറിയില്ലായിരുന്നു. എനിക്കു നേരെ അവന്‍റെ അഭ്യാസ പ്രകടനവുമായി വന്നിരുന്നുവെങ്കിൽ ഒടുവിലാനെ ചവിട്ടിയ ആ കാൽ ഞാൻ ഇങ്ങ് എടുത്തേനെ. 

ഞാൻ അടിക്കും പിടിക്കും ഒന്നും നടക്കുന്ന ആളൊന്നുമല്ല അത്തരം വീരകൃത്യങ്ങൾക്കൊന്നും താല്പര്യവുമില്ല. ഒരു കാലത്ത് കരഘോഷങ്ങളോടെ വേദിയിലേക്ക് ആനയിച്ചിരുന്ന അയാളെ, പിന്നീട് ഐഎഫ്എഫ്കെയുടെ വേദിയിലേക്ക് കൂക്കുവിളികൾ അകമ്പടിയോടെ തലതാഴ്ത്തി കടന്നുവരുന്ന കാഴ്ചയും നമ്മൾ കണ്ടതാണല്ലോ.

അന്ന് അയാൾ കൂവി വിളിച്ചവരെ ഉപമിച്ചത് വീട്ടിലെ കൊടിച്ചി പട്ടികളോടാണ്. ഇത്രത്തോളം അഹങ്കാരം തലയ്ക്ക് പിടിച്ച ഒരാൾ മലയാള സിനിമ ചരിത്രത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. ഇപ്പോഴത്തെ പീഡന കേസിൽ അയാളെ അറസ്റ്റ് ചെയ്തു എന്ന വാർത്ത ഞെട്ടലോടെയാണ് സിനിമക്കാർ ശ്രവിച്ചതെന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 

എന്നാൽ ഒരു ഞെട്ടലും ആർക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറിച്ച് ഈ നാണംകെട്ടവന്‍റെ സ്വഭാവം ഇപ്പോഴും മാറിയില്ലല്ലോ എന്നോർത്ത് ഇയാളോട് അവഗണനയും വെറുപ്പും വർധിക്കുകയാണ് ഉണ്ടായത്.

പട്ടിയുടെ വാൽ പന്തീരാണ്ട് കാലം കുഴലിൽ ഇട്ടാലും അതു വളഞ്ഞു തന്നെ ഇരിക്കൂ എന്ന സത്യം അയാൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിനിയും തുടർന്നുകൊണ്ടേയിരിക്കും ഈ പീഡന വീരനെ അഴിക്കുള്ളിലാക്കിയ അതിജീവിതയ്ക്ക് ആ ധീരയായ പെൺകുട്ടിക്ക് ആശംസകൾ നേരുന്നു അവൾക്കൊപ്പം അവൾക്കൊപ്പം മാത്രം നിർത്തുന്നു.’’ആലപ്പി അഷ്റഫിന്‍റ വാക്കുകൾ.

Latest News

Corehub Up